ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Thursday, November 4, 2010

"സൗരഭ്യം"

അല്ലയോ ...."റസിയാ"...! നീ അന്ന് ഒരു കുട്ട പൂവുമായി എന്റെ മുന്നില്‍ കൂടി നടന്നകന്നപ്പോള്‍ .....ആകാശത്തിനു എന്ത് നിറമായിരുന്നെന്നോ...? വസന്തത്തെ ഞാനൊരു കാലവും ഇത്ര മനോഹരിയായി കണ്ടിട്ടേയില്ല ......എന്ത് സൗരഭ്യം ..! അന്ന് എത്ര മനോഹരമായിരുന്നു സുര്യോദയം ...! താഴ്വരകളില്‍ തങ്കവര്‍ണം ചിതറുന്നതുപോലെ.......പൊയ്കകള്‍ കുളിരണിഞ്ഞു നില്‍ക്കുന്നതുപോലെ .......ചെറുപക്ഷികളെതോ പ്രേമഗാനം ആലപിക്കുന്നതുപോലെ .......നിശാശലഭങ്ങള്‍ ...അകത്തുവന്നു തെട്ടില്‍ കുഞ്ഞുങ്ങളോട് കിന്നാരം പറയുന്നതുപോലെ ........നിശ്ചയം പ്രക്രതി അന്ന് ചിലങ്കയണിഞ്ഞിരുന്നു..! ആപ്പിള്‍ മരങ്ങള്‍ അന്ന് പാട്ടുപാടിയത് ഞാന്‍ കേട്ടുനിന്നു . എത്ര തുടുത്ത ചെമന്ന കായ്കള്‍ , മുന്തിരി തോട്ടങ്ങളില്‍ മുന്തിയ വിളവെടുപ്പാണ് അന്ന് ഞാന്‍ കണ്ടത് ...! കാതോടു കാതോരം പ്രണയം പറയുന്ന മിഥുനങ്ങള്‍ അപൂര്‍വമെങ്കിലും.....ദാല്‍ തടാകത്തിനരികില്‍ വെച്ച് നിന്റെ ആത്മാവ് ഈ തലതെറിച്ച സഫീറിനോട് പ്രണയം പറഞ്ഞു ...!!! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുക്കാതെ പോയല്ലോ ... നമ്മുടെ പ്രണയം .! എനിക്കറിയാം ഞാന്‍ നിനക്ക് നല്‍കിയത് കണീര്‍ മാത്രം . അറിയാം.... കാശ്മീരിലെ മഞ്ഞുകണങ്ങളും നിന്റെ കണ്ണുനീരും എന്നെ സ്വന്തമാകാതെ ഒരിക്കലും തോരില്ല തോഴി .....!! ഞാന്‍ നടക്കുന്നു......ഞാന്‍ അലയുന്നു ..ഈ ദുനിയാവില്‍ നിനക്കുവേണ്ടി ..എന്നെങ്കിലും ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടിയാല്‍ നീ നാണത്താല്‍ മുഖം പോത്തുക . ഞാന്‍ നിന്റെ ശരിരത്തില്‍ മുല്ല പുക്കള്‍ വാരിവിതറി നെറ്റിയില്‍ ചുടു ചുമ്പനം നല്‍കാം .. ...കണ്ടു മുട്ടുമെന്ന പ്രതിക്ഷയില്‍ നിയും ഞാനും ഏതോ കോണുകളില്‍ ...! കാലം അവസരം നല്‍കട്ടെ ..!! എന്റെ ഒടുക്കത്തിനു മുന്‍പ് ..!!

Saturday, July 31, 2010

"എന്റെ ഉമ്മ "

ഒരു പിടി അധികം കൊടുക്കന്നമെന്നാണ് ഉമ്മ പഠിപ്പിച്ചത് അരിയും , മുളക്കും കൊടുക്കുമ്പോള്‍; സ്നേഹവും അങ്ങനെതന്നെ. പക്ഷേ...ഇന്നു... എത്ര...കൊരിട്ടും കിട്ടുന്നില്ല ഒരു വാക്കിനു ..കൊടുക്കാന്‍ ..ഇത്തിരി...അതികാര്‍ത്ഥം. നീണ്ടാ.....പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഫോണ്‍ വിളിക്കള്‍ക്കും , കാത്തിരിപ്പിനും ശേഷം വിധവയായ ഉമ്മയെ കാണാന്‍ പോക്കുമ്പോള്‍ ഞാന്‍ കരുതിയത്‌ ഒരു വെള്ള സാരിയാണ് . എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞത് അതീവ ഗുരുതര അവസ്ഥയില്‍ തിരുവനംന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മ കഴിയുന്നുവെന്നാണ്.
ചെന്ന് കാണുമ്പോള്‍............ ഒരു ഒടിഞ്ഞ ബെഡില്‍ ആശുപത്രിയുടെ ഓരത്ത് ഓര്‍മ്മയില്ലാതെ കിടക്കുന്ന ഒരു അസ്ഥികൂടം . ഉമ്മെന്നു വിളികേള്‍ക്കാനോ..........ഒരുപാട് ആഗ്രഹിച്ച ഒരേ ഒരു മകനെ കാണാനോ .. കഴിയാതെ ....രണ്ടു തുള്ളി കണിരുകോണ്ടെന്നെ. ..........!!!!! ഉള്ളില്‍ എവിടയോ വേദനയുടെ പുറം തലോടലാണ്‌ ഈ കണ്ണുന്നിര്‍ എന്ന് എനിക്ക് തോന്നി. ഉമ്മയുടെ നെറ്റിയില്‍ മുത്തം വെക്കുമ്പോഴും ഞാന്‍ അറിഞ്ഞില്ല എന്റെ ഉമ്മ എന്നെ വിട്ടു പിരിഞ്ഞിട്ടു നിമിഷങ്ങളെ ആയിട്ടുള്ളുവെന്നു.........! കുടുബക്കാര്‍ എല്ലാരും ഉണ്ടായിട്ടും ആര്‍ക്കും കേറാന്‍ കഴിയാതെ ഒറ്റക്ക് ആബുലന്‍സ്സില്‍ ഞാന്‍ ഉമ്മയേയും കൊണ്ടു വീടുവരെയുള്ള യാത്ര അത് ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ശിക്ഷയായിരുന്നു . കുളിപ്പിച്ച് ഞാന്‍ കൊടുത്ത വെള്ള സാരി പുതപ്പിച്ചു ഉമ്മയെ കബറടക്കുമ്പോള്‍..........ഞാന്‍ ഓര്‍ത്തു ജീവിതത്തില്‍ കോടികള്‍ സമ്പാധിച്ചിട്ട്‌ എന്ത് ഫലം ..? ഉറ്റവര്‍ക്കും ഉടയവര്‍ക്കും സ്നേഹം നല്‍ക്കാതെ ... സന്തോഷം വിളമ്പാതെ .. ലോകത്തിന്റെ കോണില്‍ എവിടേയോ...... എങ്ങനയോ ....... ജീവിച്ചുതീര്‍ത്തത്തിനു .... എന്ത് ... നേട്ടം.!! .നാട്ടില്‍ നമ്മുക്ക് വേണ്ടി ഉളുരികി പ്രാര്‍ത്ഥിച്ച , നമ്മളെ കാത്തിരുന്ന മാതാപിതാകള്‍ അവരുടെ വേദന നിങ്ങള്‍ ആരും കാണാതെ പോകരുത് ..!! ഉമ്മാ.....നിങ്ങള്‍ ഈ ലോകത്തിനു ദാനമായി നല്കിയാ ഈ ജന്മത്തിനു ഞാന്‍ എന്താണ് പകരം നല്‍ക്കുക ...!! ( ഈ അവസ്ഥ ആര്‍ക്കും ഒരിക്കലും വരുത്താതിരിക്കട്ടെ ...!!)


Thursday, June 10, 2010

"പത്മ തീര്ഥം"

ഹിരണ്യ ഗര്‍ഭ ; സമവര്‍ത്ത താഗ്രേ ഭുത്സ്യ ജാത; പരിതേക ആസിത് സദാധാര പ്രിഥിവിം ദ്യാമു തേമാം; കസ്മെ ദാവായ ഹവിഷാ വിധേമ. ( ആദിയില്‍ ഹിരണ്യ ഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭുമിയെയും , സ്വര്‍ഗ്ഗത്തെയും അതാതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത് . ലോകം മുഴുവന്‍ അവന്റെ കല്പനകള്‍ അനുസരിക്കുന്നു . അതിനാല്‍ അവന്നു മാത്രം ഹവിസ്സ്ര്പ്പിക്കുക ) (ഋഗേദം 10; 121;1) " അവന്‍ നിന്റെ പിതാവല്ലയോ..? നിന്നെ നിര്‍മ്മിച്ചവന്‍ നിന്നെ സൃഷ്ടിച്ചവന്‍ , നിന്റെ പരിപാലകന്‍ " കര്‍ത്താവിനെ സ്തുതിക്കുക...! ആകാശത്തില്‍നിന്നും കര്‍ത്താവിനെ സ്തുതിക്കുക..! . ഉന്നതങ്ങളില്‍ അവനെ സ്തുതിക്കുക..! . ( സങ്കീര്‍ത്തനങ്ങള്‍ 19;1) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന്‌ സമന്‍മാരെ വെക്കുന്നു. അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു. ( വിശുദ്ധ - ഖുറാന്‍ ) ജീവിതത്തിലെ കരുത്താണ് ‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയപെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ , വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ ..!പുറകിലെ കാഴ്‌ചകള്‍ ഭംഗിയായികാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ളശക്തിസംഭരണമാണ്‌. സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചിലഭാരങ്ങള്‍ കരുണാവാരിധിയായ ഈശ്വരന്‍ ‍നല്‌കുന്നുവെന്നേയുള്ളൂ .! ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ.യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില് ‍ സന്തോഷിക്കുകയും ചെയ്യുക. അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല് ‍വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌ അധ്വാനിക്കുകയും ചെയ്യുക . പരാതികളില്ലാതെ ജീവിക്കുക .പറ്റുമെങ്കില്‍ പത്മ തീര്ഥത്തില്‍ മുങ്ങിവരൂ മനസ്സ് ഒന്ന് തണുക്കും..! ഞാനൊന്നു മുങ്ങിട്ടു വരാം

സഖി.

സഖി... നിന്നെ വര്‍ണ്ണിക്കാന്‍ ഞാനൊരു ചങ്ങമ്പുഴയല്ല. സഖി.... നിന്നെ വിവരിക്കാന്‍ ഞാനൊരു ബഷീറല്ല. സഖി..... നിന്നെ രചിക്കാന്‍ ഞാനൊരു എം ടിയുമല്ല. പക്ഷെ .... “ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്. അറിയില്ല ഭാവനയൊന്നുമറിയില്ല ... പക്ഷെ...അഞ്ജാത സ്വപ്നങ്ങളില്‍ നിനക്ക് പൂക്കള്‍കൊണ്ടു അര്‍ച്ചന നടത്തിയതും , കര്‍പ്പൂര ദീപങ്ങള്‍കൊണ്ട് നിന്റെ മനസ്സില്‍ പ്രകാശം പരത്തിയതും, കാര്‍ത്തിക രാത്രിയലെ മഞ്ഞുതുള്ളിയപ്പോലെ ഒഴുകിവന്നതും എനിക്കറിയാം . അടക്കുവാന്‍ നോക്കി ഞാനെന്റെ പ്രണയത്തെ ഹ്രദയവിപഞ്ചികയില്‍ ‍പക്ഷെ....ഒരു മുല്ലപ്പുമോട്ടില്‍ ഒതുങ്ങാതെ അത് ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധംപരത്തി പുക്ഷ്പ്പിച്ചു നില്‍ക്കുന്നു. നീ പ്രണയത്തിന്റെ വഞ്ചി തുഴഞ്ഞു വരും. വരാത്തിരിക്കില്ല. ഒരു നല്ല പുലരിക്കു വേണ്ടി ഞാന്‍ കാത്തിരിക്കാം ..!!!


Friday, June 4, 2010

" വസന്തം"


എന്റെ ജീവിതത്തിലെ മറ്റൊരു നീണ്ട അദ്ധ്യായം കുടി അവസാനിക്കുന്നു . അതില്‍ സന്തോഷവും , അതിലേറെ ദു;ഖവും. ഞാന്‍ സ്നേഹിച്ചപെണും , മാത്രമല്ല വളരെയേറെ മോഹിച്ച പെണുമായ അവള്‍ എന്നെ ചതിക്കുകയിരുന്നു. ഞങ്ങളുടെ പ്രേമം അതിരുകളില്ലാത്ത ലോകത്തില്‍ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയായിരുന്നു. ഏതോ ഒരു ഗ്രിഷ്മത്തിന്റെസന്ധ്യ മഞ്ഞുപ്പോലെ എന്റെ മനസ്സില്‍ പൊയ്തിറങ്ങിയ അവള്‍ക്ക് വാടാത്ത എന്റെ ചിരിപൂക്കളില്‍നിന്നും ഞാന്‍ ഒരു പുവിതല്‍ നല്‍ക്കുന്നു . ആദ്യ സംഗമം വസന്തം വിരിയിച്ച എന്റെ ഓര്‍മ്മക്ക് അവള്‍ക്ക് മാലകോര്‍ക്കാന്‍.... അല്ലയോ... സ്ത്രി വര്‍ഗ്ഗമേ... നിങ്ങള്‍ക്കറിയുമോ ചതി.!! പേരറിയാത്ത മരങ്ങല്‍കിടയിലൂടെ തോളോട് തോല്‍ചേര്‍ന്നു നടക്കുക ഞങ്ങള്‍ക്ക് ആ കാലത്ത് വലിയ രസമായിരുന്നു. പെട്ടന്നായിരുന്നു ആ ദുരന്തം എനിക്ക് വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് . ഒരു കാലി "പേഴ്സ്" . എന്റെ പോകറ്റില്‍ നിന്നും പത്തിന്റെ ഒരു കിറിയ ഡോളര്‍ അതില്‍വെച്ച് ഞാനും അവളും വിണ്ടും നടന്നു. അപ്പോള്‍ അവള്‍ പറയുകയാണ് മുന്ന് ദിവസത്തിന് മുന്‍പ് നഷ്ടപ്പെട്ട അവളുടെ പേഴ്സാണിതെന്നു .അത് മാത്രമോ.! അതിനകത്ത് ഞാന്‍ വെച്ച പത്തിന്റെ കിറിയ ഡോളറും അവളുടെതെന്ന് . ഇങ്ങനെയുമുണ്ടോ സ്ത്രികള്‍ ...? ഇവളെന്നും ഒരു കാലത്തും ഗുണംപിടിക്കില്ല. സത്യം . എന്നാലും ഇപ്പോഴും ഞാന്‍ ഓര്‍കാറു‍ണ്ടു എന്റെ പത്തിന്റെ കിറിയ ഡോളറിനെ.


Wednesday, June 2, 2010

"മോഹം "

പാതി മയക്കത്തിലെ സ്വപ്നമായാണ് നീ ആദ്യം എത്തിയത് . മഴ്കിടക്കുന്ന മനസ്സില്‍ തീര്‍ത്ത വര്‍ണ്ണരാജിയായ് ...... എന്റെ ചിത്രപേടകങ്ങളിലെ പ്രേമത്താളുകളായ് ....പിന്നെ നീയെത്തി നിര്‍നിമേശമായ എന്റെ രാവുകളിലെ വര്‍ണ്ണ ചിത്രങ്ങളായ്......അന്നാണല്ലോ...നീ എന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു പറഞ്ഞത് നിന്നെ ഞാന്‍ സ്നേഹിച്ചു പോയ്ടാ . പിന്നെന്തേ ...! വിടരുവാന്‍ ദാഹിച്ച പുക്കള്‍ മണ്ണില്‍ വീണടിഞ്ഞതുപ്പോലെ കണ്ണില്‍നിന്നും മാഞ്ഞുപോയി....! എന്നിട്ടും ഞാന്‍ നിന്നെ മോഹിച്ചുപോയില്ലേ .. വിധിയുടെ കല്ലറയ്ക്കുള്ളില്‍ അകപ്പെട്ടുപോയ എന്റെ മോഹത്തിന്റെ തിരിനാളം....ആ വരുന്ന കാറ്റില്‍ ജ്വലിക്കുമോ .....അതോ കെടുത്തുമോ..!!!

Monday, May 31, 2010

ഹേ... പൂവേ....

ഹേ... പൂവേ...... നീ എനിക്കായ് ഒന്നും കരുതി വെച്ചില്ലല്ലോ....? ഒരു നുള്ള് തേന്‍ പോലും.......... ഒരു നുള്ള് പുമ്പൊടിപോലും... ഇരുട്ടിനെ കീഴടക്കി ഉദിച്ചുയുര്‍ന്ന സുര്യന്‍ മാനത്ത് ജ്വലിച്ചു നില്‍ക്കുമ്പോള്‍... പ്രതിക്ഷയോടെ പുന്തേന്‍ തേടി ഞാന്‍ പറന്നുവരാം .... പക്ഷേ.. പിണക്കത്തിന്റെ മുഖം മുടിയണിഞ്ഞ് നീ മായല്ലേ...! കുഞ്ഞിളം കാറ്റിന്റെ തലോടലേറ്റ് നീ മതിമറന്നു ന്രത്തം ചെയുമ്പോള്‍ ... ഞാനൊന്നു ആസ്വദിച്ചോട്ടെ..! പൂവേ.... നിയെന്തേ വിഷാദിച്ചിരിക്കുന്നത് ....? പൊട്ടിചിരിച്ചിരുന്ന നിനക്ക് ഇ മൗനം നല്‍കിയത് എന്റെ പ്രണയമാണോ...? എന്റെ ആത്മാവ് ദാഹിക്കുന്നു നിന്നിലലിഞ്ഞ് നിന്റെ തേന്‍ നുകരാന്‍.....! എന്നിട്ടും നീ എന്‍ കണ്മുന്നില്‍ നിന്നും ഒരു മഴവില്ലുപ്പോലെ മറയുകയാണോ....? ഒരു പക്ഷേ മായരുതെന്നു പറയാന്‍ വയികിപ്പോയിരിക്കുന്നു. നിന്റെ നിഷ്കളങ്കമായ മുഖം, മന്ദഹാസവും , സ്നേഹാര്‍ദ്രപര്ശം, സന്ത്വനവചസ്സുകള്‍ എല്ലാം ഇനി എനിക്ക് ഓര്‍മ്മകള്‍ മാത്രം. ( ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പ്രണയത്തിനുമുന്നില്‍ പുക്കളായി... ഈ കുറിപ്പ് സമര്‍പ്പിച്ചോട്ടെ...!.)


Sunday, May 30, 2010

പ്രണയവും തേങ്ങയും


പ്രണയവും തേങ്ങയും തമ്മില്‍ അഭേദ്യമായ ബന്ധം എന്റെ കാര്യത്തില്‍ലുണ്ട്. ഞങ്ങള്‍ സുഹുര്‍ത്തുകള്‍ സെകന്റെ ഷോ സിനിമ കഴിഞ്ഞു വരുന്നവഴി എന്റെ ഒരു ചങ്ങാതിക്ക് വെള്ളദാഹം അതും പൂത്തുലഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ എത്തിയപ്പോഴാണ് വെള്ളദാഹം മൂര്ച്ചിച്ചത് പിന്നെ ഒന്നും ചിന്തിചില്ല ഷുസ് അഴിച്ചു തെങ്ങിന് കാഴ്ചവെച്ചു ഞാന്‍ തെങ്ങില്‍ വലിഞ്ഞു കയറി. അപ്പോഴും ചിന്ത മുകളില്‍ പറ്റിപിടിച്ചിരുന്നു നല്ല രണ്ടു കരിക്ക് അകത്താക്കണം . അതൊരു "ട്രേയിഡ് സികര്‍ട്ട്" ആണ് . (നമ്മള്‍ എല്ലാം അടര്‍ത്തി താഴെ ഇട്ടാല്‍ തിരിച്ചു ഇറങ്ങി വരുമ്പോള്‍ ചകിരി പോലും കിട്ടില്ല. ) എന്തായാലും തടസങ്ങളില്ലാതെ മുകളിലെത്തി അപ്പോഴണ് വിട്ടിലെ ലൈറ്റുകള്‍ എല്ലാം ഒരുമിച്ചു പ്രകാശിച്ചത് . തഴേക്ക്‌ നോകിയപ്പോള്‍ കുട്ടുകാര്‍ ബൈക്ക് പായുപോലെ പായുന്നു.. നല്ല പ്രകശം ഉണ്ടായിട്ടും എന്റെ കണ്ണില്‍ ഇരുട്ടുകയറി . ഇന്ത്യയുടെ റോകറ്റു പോലെ ഞാന്‍ താഴെ വന്നു. വയറ്റില്‍ ആവിശ്യത്തിന് ഇന്ധനം ഉള്ളതിനാല്‍ ഞാനും കുട്ടുകാരുടെ രീതി കടമെടുത്തു. പിറ്റേ ദിവസം എന്റെ പ്രണയിനി അത്യാവിശമായി കാണാമെന്നു പറഞ്ഞു ഹംസത്തെ അയച്ചു . പറഞ്ഞ സ്ഥലത്ത് ചെന്നപ്പോള്‍ ഒരു പൊതിയുമായി അവൾ‍നില്‍ക്കുന്നു. ഇനി മേലാല്‍ കാണരുതെന്നും ശല്യപ്പെടുതരുതെന്നും പറഞ്ഞു പൊതി എന്നെ ഏല്പിച്ചു അവള്‍ മടങ്ങി. വേദനയോടെ പൊതി തുറന്നു നോകിയപ്പോള്‍ എന്റെ ഒരു "ഷു" അതിനകത്ത്‌ ഒരു കടലാസ്സില്‍ ഇങ്ങനെ എഴുത്തിരിക്കുന്നു . ഒരു കള്ളനെ പ്രേമിക്കാന്‍ കഴിയില്ല ബാക്കി ഒരു ഷു വാപ്പ വെളിയഴ്ചാ പള്ളിയില്‍ കൊണ്ടു വരുമ്പോള്‍ വാങ്ങുക....! പെട്ടന്നുള്ള ആവേശത്തില്‍ പ്രണയിനിയുടെ വീടെന്നറിയാതെ തെങ്ങില്‍ കയറിയത് തെറ്റായെന്നു പിന്നീടു തോന്നി. അപ്പോള്‍ പറഞ്ഞു വന്നത് തേങ്ങക്കും പ്രണയത്തിനും ബന്ധമില്ലേ...സുഹ്രത്തുകളെ.

..?

Friday, May 28, 2010

രോഗി..

ഈ കഥയാണോ.....? അല്ല........! മനസ്സുകൊണ്ടു വായിക്കുക .! അതൊരു ചെറിയ ആശുപത്രിയായിരുന്നു രാജവീഥിയുടെ ഓരത്തുള്ള ഒരു ആശുപത്രി. ആ രാജവീഥിക്കപ്പുറത്ത് വലിയൊരു ഉദ്യാനമായിരുന്നു. പച്ചപ്പരവതാനിപ്പോലെ പരന്നു കിടക്കുന്ന ആ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ നിരനിരയായി പൂമരങ്ങള്‍ വളര്‍ന്നുനിന്നിരുന്നു. അതിനമപ്പുറത്ത് ആളുകള്‍ വന്നിരിക്കുന്ന നീണ്ട അരമതില്‍. അരമതിലിനപ്പുറം പരന്നു കിടക്കുന്ന കായല്‍ . ചെറിയ ഓളങ്ങളുടെ ഇളക്കത്തില്‍ അലസ്യപ്പെട്ടുകിടക്കുന്ന കായല്‍. അതിനുമപ്പുറം അഴിമുഖമാണ് . പുലര്‍കാല മഞ്ഞിന്റെ കുളിര്‍മയുമയി വരുന്ന ഇളം കാറ്റ് തുറന്നു വിടുന്ന അഴിമുഖം. ആ ആശുപത്രിയിലെ ഒരു ചെറിയ മുറിയിലാണ് ആ രണ്ടു രോഗികളും കിടന്നിരുന്നത് . ആ മുറിക്ക് ആകെയുള്ള ജനാലക്കരികിലെ കട്ടിലില്‍ ഒരാള്‍. ശ്വസകോശത്തിനു ഗുരുതര രോഗം ബാധിച്ച അയാള്‍ക്ക് വല്ലപ്പോഴുമൊക്കെ കട്ടിലില്‍ നിവര്‍ത്തുവച്ച തലയണയില്‍ മേലമര്‍ത്തി ഏണിറ്റിരിക്കാന്‍ കഴിയുമായിരുന്നു. മറ്റേ കട്ടിലിലെ രോഗി സര്‍വാഗം തളര്‍ന്നു കിടക്കുകയായിരുന്നു. ചലനമറ്റ ശരിരം. അനങ്ങാനോ തിരിയാനോ നേഴ്സിന്റെ സഹായം ആവിശ്യമുണ്ടായിരുന്ന രോഗി തുറന്ന കണ്ണുകള്‍ കൊണ്ടു ചുമരുകള്‍ നോക്കികിടകാനെ നിസ്സഹായനായ അയാള്‍ക്ക് കഴിയുമായിരുന്നുള്ളു. തനിക്കും ഒന്ന് എണിറ്റിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്രമായിരുന്നു ആ രോഗിയുടെ പ്രാര്‍ത്ഥന. എങ്കില്‍ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ താന്‍ സ്നേഹിക്കുന്ന ലോകം ഒരു നോക്കു കണാനെ‍ങ്കിലും കഴിയുമല്ലോ എന്നയാള്‍ എപ്പോഴും ആശിച്ചു. ആ നഗരത്തിലെ പാര്‍ക്കിനെയും , കായലിനെയും , മനുഷ്വരെയുമെല്ലാം അത്ര ഇഷ്ടപ്പെട്ടിരുന്ന ഒരു മനുഷ്വന്‍. സായാനങ്ങളില്‍ ജനാലക്കരികിലെ രോഗി ബുദ്ധിമുട്ടിയെണിറ്റ് കുറേനേരം കട്ടിലില്‍ ചാഞ്ഞരിക്കുമായിരുന്നു അയാള്‍ ജാലകതിലുടെ പുറത്തേക്കു നോക്കുമ്പോള്‍ മറ്റേ രോഗി ആകാംഷയോടെ ചോദിച്ചു "പാര്‍ക്കില്‍ ആളുകള്‍ വരാന്‍ തുടങ്ങിയോ ...? "ആളുകളൊക്കെ വന്നുകഴിഞ്ഞു " മരങ്ങളെല്ലാം പുവണിഞ്ഞിട്ടുണ്ടോ...? "എല്ലമരത്തിലും ഭംഗിയുള്ള പുക്കള്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട് കാണാന്‍ നല്ല ഭംഗി" അയാള്‍ വിവരിക്കുമ്പോള്‍ മറ്റേ രോഗി കാതോര്‍ത്തു കേട്ടുകൊണ്ടു കിടകുമായിരുന്നു . പാര്‍ക്കിനുനടുവിലെ താമരപോയിക്കക്കരികില്‍ കുട്ടികള്‍ കുടിനില്‍കുന്നുണ്ടോ....? "അവിടെ കുടിനില്‍ക്കുന്ന കുട്ടികള്‍ ചിലര്‍ ആ പോയ്കയില്‍ നിന്തി നടക്കുന്ന തുവെള്ള നിറമുള്ള വത്തതാറാവുകളെ ഇടയ്ക്കിടെ കല്ലെറിയുന്നുമുണ്ട്. കല്ലെറുകൊണ്ടു ചിറകുകള്‍ വിടര്‍ത്തി ആ താറാവുകള്‍ വെള്ളത്തിലടിക്കുപോള്‍ ആ കുട്ടികള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നു. "പിന്നെ"...? ഇതൊന്നും ശ്രദിക്കാതെ യുവ കാമുകര്‍ കൈകോര്‍ത്തു തോളോട് തോളുരുമി നടപാതയിലുടെ നടന്നു പോക്കുന്നതും കാണാം... ഇളം കാറ്റുപോലെ ഒഴികി നടകുന്ന മനുഷ്വര്‍." ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിച്ചലനായി കട്ടിലില്‍ കിടക്കുന്ന ആ രോഗിയുടെ മനസ്സിനു എന്തോ ഒരു കുളിര്‍മ തോന്നുമായിരുന്നു. "അഴിമുഖത്തുകുടി കായലിലേക്ക് കപ്പലുകള്‍ കടന്നു വരുന്നത് കാണാമോ"...? ചില സായാനങ്ങളില്‍ ആ രോഗി ചോദിക്കും . അപ്പോള്‍ ജനാലയിലുടെ ദുരത്തെക്ക് ഉറ്റു നേക്കികൊണ്ട് മറ്റേ രോഗി പറയും " അഴിമുഖത്തുനിന്നും ഏതോ ഒരു കപ്പല്‍ ഉറ്റു നോക്കുന്നത് കാണാം. കായലില്‍ ഇപ്പോള്‍ കാറ്റുപായ് കെട്ടിയ വള്ളങ്ങള്‍ നിരയായി ഒഴുകി പോകുന്നത് കാണാന്‍ നല്ല ഭംഗിയാണ്. "ആകാശത്തില്‍ നിറയെ മേഘങ്ങളു‍ണ്ടോ"....? ആ ചോദ്യം കേട്ട് ജനലിലൂടെ വീണ്ടും ആ രോഗി ഉറ്റു നോക്കി " ആകാശത്തിലെ മേഘങ്ങള്‍ക്കിപ്പോള്‍ ചുവന്ന നിറമാണ്‌ ഉത്സവ പറമ്പിലെ കുങ്കുമ പാത്രങ്ങള്‍ ഏതോ കുസ്രതി ചെറുക്കന്‍ തട്ടിതെറുപ്പിചപ്പോലെ ചക്രവാളത്തിലോക്കെ ചായക്കുട്ടുകളാണ്. ആ ചായം കായലിന്റെ ഓളങ്ങളിലേക്കും കലരുന്നതുപ്പോലെ തോന്നുന്നു. അയാളുടെ ഹ്രദ്യമായ വിവരണങ്ങള്‍ നിശ്ചലനായി കിടക്കുന്ന രോഗിക്ക് ഉന്മേഷം പകര്‍ന്നു കൊടുക്കുന്നതായിരുന്നു. "എനിക്ക് ഈ കാഴ്ചകളൊക്കെ കാണാന്‍ സാധിക്കുമോ"..? പ്രത്യാശ യുടെ വെളിച്ചം തേടുന്നതായിരുന്നു അയാളുടെ ഈ ചോദ്യം... " തിര്‍ച്ചയായും. ആദ്യം കട്ടിലില്‍ നിന്നെണീക്കേണ്ടത് നിങ്ങളുടെ മനസ്സാണെന്നു മാത്രം എങ്കില്‍ ഇതെല്ലാം കാണാന്‍ കഴിയുമല്ലോ. പ്രത്യാശ പകരുന്നതായിരുന്നു ആ മറുപടി. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നിശ്ചലനായി കിടന്നിരുന്ന ആ രോഗിക്ക് തന്റെ കൈകള്‍ ബലമായി കിടക്കയില്‍ ഊന്നിയാല്‍ ശിരസ്സ് കഷ്ടിച്ചു ഉയര്‍ത്താമെന്ന നിലയിലായി ജനാലക്കരികില്‍ കിടക്കുന്ന രോഗിയുടെ വിവരണങ്ങളിലൂടെ കാണുന്ന കാഴ്ച എപ്പോഴും അയാള്‍ക്കെന്തോ ആവേശം നല്‍കിക്കൊണ്ടിരുന്നു. ഒരു രാത്രി ജനാലക്കരികിലെ കട്ടിലില്‍ നിന്ന് വലിയ ചുമ കേട്ടു. നിര്‍ത്താനാവാത്ത ആ ചുമയ്ക്ക് ഒരു ഭികര സ്വരമായിരുന്നു ചുമക്കിടയില്‍ വല്ലാത്ത കിതപ്പും കേട്ടു ഡോകടറും , നേഴ്സും ഓടിയെത്തിയപ്പോഴേക്കും പെട്ടന്ന് എല്ലാം നിലച്ചു . അതെടെ നിലച്ചു പോയത് ആ രോഗിയുടെ ശ്വസമാണ് . മ്രതദേഹം ആ കട്ടിലില്‍ നിന്നും നിക്കം ചെയ്തു. പിറ്റേദിവസം പുലര്‍ന്നപ്പോള്‍ തന്നെ ആ ജനാലക്കരികിലെ കട്ടിലിലേക്ക് മാറ്റികിടത്താമോയെന്നു നേഴ്സിനോട് മറ്റേ രോഗി ചോദിച്ചു. ജനാലക്കരികിലെ കട്ടിലില്‍ പുതിയ വെള്ള വിരിപ്പ് വരിച്ചശേഷം അയാളെ ആ കട്ടിലിലേക്ക് നേഴ്സ് മാറ്റികിടത്തി. അതില്‍ കടന്നുകൊണ്ട് വളരെ ബദ്ധപ്പെട്ട് തല കഷ്ടിച്ചുയര്‍ത്തി ജാലകത്തിലൂടെ അയാള്‍ പുറത്തേക്ക് നോക്കി. അപ്പോള്‍ ജനാലക്കപ്പുറത്ത് കൂറ്റന്‍ മതിലായിരുന്നു അപ്പുറത്തുള്ള ഉദ്യാനവുമെന്നും കാണാനാവാത്തവിധം എല്ലാം മറച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മതില്‍. കാണാനാവാത്ത കാഴ്ചകള്‍ വിവരിച്ചു കേള്‍പ്പിച്ച് തന്നെ പ്രത്യാശാഭരിതനാക്കിയ മറ്റേ രോഗിയുടെ മുഖമപ്പോള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു ...


Thursday, May 27, 2010

"പുനര്‍ജന്മം"

"ഞാന്‍ തിരിച്ചു വന്നിരിക്കുന്നു" ഇതെന്റെ പുനര്‍ജന്മം. ! എന്റെ മരണത്തെ ഞാന്‍ ബ്ലോക്ക് ലിസ്റ്റില്‍ കുഴിച്ചു മൂടികഴിഞ്ഞു ..! രണ്ടു ദിവസം എന്റെ പ്രൊഫെലിനു ടെസ്റ്റ് മോണിയല്‍ ബാധിച്ചു അത്യന്യായാസ നിലയില്‍ അക്കൌണ്ട് സെക്ഷനില്‍ കിടന്നപ്പോള്‍ എനിക്കുവേണ്ടി മൗസ്സ് ക്ലിക്ക് ചെയിതു ബ്ലോഗ്‌ പുണ്യയാളനോട് ഹാർടിസ്ക്ക് ഉരികി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ ആത്മാര്‍ഥമായി ചാറ്റ് പറയുന്നു.... ചാറ്റ് പറയുന്നു. അല്ലാഹുവിന്റെ അഭിഷ്ടത്തില്‍ സംത്രപ്തനായി എനിക്ക് ആത്മ ത്യഗത്തിനുള്ള സന്ദർഭാമാണിത്. അനായാസേന മരണം അനാദെനെന്യ ജിവിതം ദേഹിമ ക്രപയാല്‍ ശംഭോ.... ദോയാഭക്തി മഞ്ജലാം........ അനായാസമായ മരണം ദീനമില്ലാത്ത ജിവിതം നിന്നില്‍ അജഞ്ചല്ല ഭക്തനായ എനിക്ക് തന്നാലും . ശംഭോ....ശങ്കര....ഗൗരിപതേ:...............

! നന്ദി. സഫീര്‍ മുഹമ്മദ്‌ .


"റസിയ"



ഏതോ ഒരു ഗ്രീഷ്മത്തിന്റെ സന്ധ്യമഞ്ഞുപ്പോലെ... എന്റെ മനസ്സില്‍ പോയിതിറങ്ങിയ മന്ദ്രാക്ഷരങ്ങളുടെ.... മധുരം പകര്‍ന്നു ഒടുവില്‍ യാത്രപോലും ചൊല്ലാതെ എന്നില്‍നിന്നും അകന്ന കുട്ടുകാരി.. നിന്റെ വാടാത്ത ചിരിപൂ ക്കളില്‍നിന്നും എനിക്കൊരു പുവിതല്‍ നല്‍ക്കുക. ! ആദ്യ സംഗമം വസന്തം വിരിയിച്ച നിന്റെ ഓര്‍മ്മക്ക് മാലകോര്‍ക്കാന്‍... നിന്റെ കവിളുകളുടെ സന്ധ്യശോഭയില്‍നിന്നും എനിക്കൊരു ചായക്കുട്ടിനു നിറംതരുകാ..! എന്റെ മനസ്സിന്റെ ഉഷ്ണപുവില്‍ കന്നിമഴയുടെ കുളിരിനായി പോയിതിറങ്ങിയ നിന്റെ ഓര്‍മ്മക്ക് നിറം പകരാന്‍...! നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പുമരം തരിക..! എന്റെ കരയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാഷായുടെ ഹരിതം പകര്‍ന്ന നിന്റെ ഓര്‍മ്മക്ക് ചാമരം വിശുവാന്‍.... ദുസ്‌സ്വപ്നവിട നിദ്രയറ്റ എന്റെ രാവുകള്‍ക്ക്‌ ദേശാടനകിളിയപ്പോലെ ചേക്കേറിയ നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു നിശാഗന്തി നടുന്നു കാഞ്ഞിരംപ്പോലെ കയ്പേറിയ എന്റെ ജിവിതത്തിലേക്ക് കനിവിന്റെ മധുരം പകര്‍ന്ന നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു മധുര നാരകം നടുന്നു. പക്ഷേ ........... സ്വപ്നത്തിന്റെ ആഴങ്ങള്‍ നുള്ളി നിവര്‍ത്തുമ്പോള്‍ വിരിയുന്നത് ആ സ്ത്രി മുഖം മാത്രം അന്നും...... ഇന്നും ....... എന്നും ..! ( റസിയാ.. നീ ഈ ലോകത്ത് ജിവിച്ചിരുപ്പുണ്ടെങ്കില്‍.. നീ ഇതു വായിക്കുമെങ്കില്‍... എന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ...??)

"സ്വപ്നലോകം "


"ഞാന്‍ പറഞ്ഞു ; നമ്മുക്ക് വിണ്ടും കണ്ടുമുട്ടാം. കഴിഞ്ഞ വര്‍ഷം ചിനാര്‍ മരങ്ങളില്‍ വസന്തമെത്തിയ സമയത്തായിരുന്നല്ലോ നമ്മള്‍ ആ തടാകക്കരയില്‍ വെച്ചു കണ്ടുമുട്ടിയത്‌. അവിടെ വര്‍ണ്ണ കുപ്പായമിട്ടു ഉല്ലാസ നൗകയിലെറിയ നിന്റെ മോഹന രൂപം മിഴിയടച്ചാലും മായുന്നില്ല. "അവള്‍ പറഞ്ഞു ; എന്റെ പ്രഭാതങ്ങളും, സായാനഹങ്ങളുമെല്ലാം വിട്ടുകാരോടൊപ്പം ഈ ഫ്ലാറ്റില്‍ എരിഞ്ഞടങ്ങുന്നു. ചിലപ്പോള്‍ വ്രക്ഷച്ഛായങ്ങളില്‍ ഞാന്‍ സ്വപ്നം കണ്ടുറങ്ങുന്നു. മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന ക്ഷിണിത സൂര്യ രശ്മികളാണ് എന്റെ കുട്ടുകാര്‍. "ഞാന്‍ പറഞ്ഞു " ഒരു നാടന്‍ ജലാശയത്തില്‍ നൗക തുഴഞ്ഞാണെന്റെ ജിവിതം കഴിയുന്നത്‌ . നിന്നെ സ്വന്തമാകുന്ന അസുലഭ മുഹുര്‍ത്തം സ്വപ്നം കണ്ടു ഞാനുണരുന്നു. അങ്ങനെത്തനെ ഞാനുറങ്ങുന്നു. ശുഭ്രാകാശത്തിന്റെ വിരുന്നു വരുന്ന മുകില്‍ കുട്ടങ്ങളാണ് എന്റെ കുട്ടുകാര്‍. നീ എന്റെ ജിവിത സഖിയാകുന്ന നിമിഷത്തിനു വേണ്ടി ഇനിയത്ര വട്ടം പങ്കായം ഞാന്‍ നീട്ടിയെറിയണമാവോ....? "അവള്‍ പറഞ്ഞു;" രാത്രി ഞാനും വപ്പായും , ഉമ്മായും ഞങ്ങളുടെ തോട്ടത്തില്‍ ഉല്ലസിക്കാനെത്തും. രാവേറെ ചെല്ലുന്നതുവരെ വാപ്പായുടെ ഷെഹനായി സദസുകളില്‍ ഞങ്ങള്‍ മുഴുകുന്നു . അപ്പോഴെന്തുകൊണ്ടോ ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നതുപ്പോലെ... അതല്ലെങ്കില്‍... ഒരപ്പുപ്പന്‍ താടിയില്‍ ഞാന്‍ ചിനാര്‍ മരങ്ങൾതോറും പാറി പറക്കുന്നതുപ്പോലെ. സംഗിതത്തിന്റെ നേര്‍ത്ത ശബ്ദവീചിയായി മാറുവാന്‍ എന്റെ അന്തരംഗം കൊതിക്കുന്നു. പ്രിയനേ ഇതിന്റെ പേരന്താണ്....? "ഞാന്‍ പറഞ്ഞു;" ഇതിന്റെ പേരാണ് പെണേ പ്രണയം. എനിക്കുമുണ്ട് സ്വപ്നങ്ങള്‍ ഒരു പർണശാലയില്‍ പുനര്‍ജനിക്കാന്‍ മോഹം . അവിടെയൊരു മണ്‍ചെരാതിന്റെ നുറുങ്ങു വെട്ടത്തില്‍ ഞാന്‍ വയലിന്‍മീട്ടുമ്പോള്‍ നീ ഒരു സംഗീതമായി വിരുന്നുന്നെത്തുമോ....? പെട്ടന്നാരോ എന്നെ തട്ടി വിളിച്ചു അതെ.. അവള്‍ സ്ര്‍ബിയകാരി റിമാ ജുവിദി. ഞാന്‍ കുടിച്ചതിന്റെ ബില്ലുമായി വന്നു നില്‍ക്കുന്നു. കൈയിലെ പണം അവളുടെ ഗൗണിൽ തിരികീട്ടു ഞാന്‍ ബാറില്‍ നിന്നും പുറത്തിറങ്ങി. ഇന്നലെ റസിയാ.. നിന്നെ കുറിച്ച് ഫൈസ്ബുക്കില്‍ എഴുത്തിയത് കൊണ്ടാകാം ഇങ്ങനെ ഒരു സ്വപ്നം . എന്തായാലും റസിയ നീ സ്വപ്നത്തില്‍ പറഞ്ഞത്പ്പോലെ മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു...ഇനി നമ്മള്‍ കണ്ടു മുട്ടുമോ...? കണ്ടു മുട്ടിയാല്‍............ നിനക്കും , എനിക്കും വിണ്ടും അത് വേദനകള്‍ സംമ്മാനിക്കാതിരിക്കട്ടെ ...!!!!

വേരറ്റുപോയൊരു രൂപം ..!


ഏതോ യുഗത്തിലെ സംക്രമ സന്ധ്യയില്‍ വേരറ്റുപോയൊരു രൂപം ..! വിണ്ടും മനസ്സിന്റെ മുറ്റത്തു വന്നിതാ നിന്നു ചിരിക്കുന്നു മൗനം. അപ്പുറത്തിപ്പുറത്തോരോരോ ചിന്തകള്‍ എത്തിനോക്കുന്നു ഹ്രദയം ..... നിര്‍ല്ലജ്ജ്മേതോ.... നിഴല്‍പ്പാടു നോക്കി ഞാന്‍ നിന്നെ തെരഞ്ഞു നടക്കേ.... കാടു പടലും പിടിച്ചോരെന്‍ മാനസ മൂലയില്‍നിന്നു ചിരിപ്പു; എന്മണി വീണയില്‍ നിന്നു വേര്‍പെട്ടൊരാ സുന്ദര സ്വപ്നസ്വരംപോല്‍...... കാറ്റില്‍ തലയാട്ടി നിന്നു ചിരിക്കുന്ന കാനനപൂവേ... വരിക..... ഇഷ്ടമാണിഷ്ട, എനിക്കെന്നുമിഷ്ടം , നിന്നെയെനിക്കിഷ്ടമാണ്...!!!

മദ്യമേ...!!!


അല്ലയോ....മദ്യമേ.... ഞാന്‍ എത്രയോ നാളായി ആഗ്രഹിക്കുന്നുണ്ടെന്നറിയുമോ... ഇതുപ്പോലെരു വലിയ കുപ്പിയില്‍ മദ്യം തുളുമ്പി നില്‍ക്കുന്ന സമയത്ത് അതില്‍ വിണ് കുടിച്ചു , കുടിച്ചു ശ്വസം കിട്ടാതെ മരിക്കാന്‍..!! എത്രയോ പാവങ്ങളെ കടലിലും , കായലിലും മുക്കി കൊല്ലുന്ന ദെവമേ.....! അത്രക്കും വലുതെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല . ഈ നിസാര കാര്യം സാധിച്ചു തരുമോ..! ശഭോ.. ശങ്കര .. ഗൗരി.. പതേ;...!!!!

"വ്രക്ഷങ്ങള്‍"


""ഛയ മനസ്യ കൂ ര്‍വന്തി തിഷ്ട്ന്തി; സ്വയമാ തപേ; ഫലാന്യപി; പരാര്‍ത്ഥായ വ്രക്ഷാ; സത്പുരുഷാ ഇവ" ( വ്രക്ഷങ്ങള്‍ ഉത്തമൻന്മാര്‍ക്ക് തുല്യം സ്വയം വെയിലത്ത് നിന്ന് അന്യര്‍ക്ക് തണലേക്കുന്നു അവയുടെ ഫലങ്ങളും അന്യര്‍ക്ക് വേണ്ടി തന്നെ..)

എന്റെ അമ്മ ..


ന്

എന്റെ അമ്മ പറഞ്ഞു. മകനേ....... നിനക്കായിക്കുറിപ്പൂ .. മനസ്സിന്റെ മടിയില്‍ക്കിടന്നോട്ടെ.. ഇടയില്‍ തലോലിക്കാം. മകനേ....... തുവല്‍ മുറ്റിപ്പടര്‍ന്നു പക്ഷങ്ങളെപ്പുണരാന്‍ നീലാകാശം തെളിഞ്ഞേകിടക്കുന്നു. മകനേ... ഉയര്‍ച്ചയില്‍ ചെറുതായി തോന്നാം നിനക്കുയിരായിരുന്നെരി ചെടിയും , തൊടികളും. മകനേ...... ഉഷ്ണക്കാറ്റില്‍പ്പറന്നേപോകാ , നിനക്കലിവായിരുന്നൊരീതണലും , താര്ല്യവും. മകനേ...... മോഹാവേശം ദൂരങ്ങള്ളക്കുമ്പോള്‍.... മുറിഞ്ഞേ പോകാം വേരുമോര്‍മ്മതന്‍ ചില്ലിക്കൊമ്പും. മകനേ..... മറ്റെന്തുണ്ടു സായുജ്യം ലതകള്‍ക്കു സുഗന്ധം പരത്തുന്ന പൂവിനേക്കാളും മണ്ണില്‍ . മകനേ............. വിജ്യംഭിത മമ്മത്ന്നഭിമാനം മലരായ്‌ മാറില്‍ ജയക്കൊടിയായ് പറക്കുന്നു. മകനേ..................നാനരസമൊക്കെയും ചേര്‍ന്നൊറ്റ രസമായിത്തീരും നാവിലുദിക്കും നവരസം. മകനേ..............സ്വരങ്ങളാ മംഗളങ്ങളിണങ്ങുമ്പോള്‍ മധുരം ഗാനമ്രത ധാരയായി കുടുംമ്പത്തില്‍.....!!! ( എന്നോട് യാത്ര പോലും ചെല്ലാതെ പിരിഞ്ഞുപ്പോയ അമ്മേ.................. നിങ്ങള്‍ ഭുമിക്ക് ദാനം നല്‍കിയ എന്റെ ഈ ജന്മത്തിന് ഞാന്‍ എന്ത് പകരം നല്‍ക്കണം..!! )