ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Friday, June 24, 2011

"പ്ലീസ് വന്മോര്‍ ചാന്‍സ്സ് "


റസിയ പറഞ്ഞത് പോലെ നിലാവുള്ള ഒരു രാത്രിയില്‍ കയറുമായി ആ മലന്‍ഞ്ചെരുവില്‍ ചെന്നു .
രണ്ടുപേരും രണ്ടു മരത്തിലായി കയര്‍ കെട്ടി .
ഞങ്ങള്‍ വിട ചോദിക്കുന്ന കണ്ണുമായി പരസ്പരം നോക്കി .
ഇനി സ്വര്‍ഗ്ഗത്തില്‍ വെച്ചു കാണാമെന്ന ആശംസയോടെ കൈവിശീ.
ഈ ലോകത്തെ പുച്ചിചുകൊണ്ടു ഞങ്ങള്‍ കഴുത്തില്‍ കയറു മുറിക്കി .
മരണ വെപ്രാളത്തില്‍ പല്ല് നാക്കിനെ കടിച്ചു മുറിച്ചു കണ്ണ് തള്ളി ഞാന്‍ നോക്കുമ്പോള്‍.. അവള്‍ ഇരുന്ന് ചന്ദ്രനെ നോക്കി മൂളിപാട്ട് പാടി ഊഞാലാടുന്നു....
എടി ...വഞ്ചകി ...കീ.
ദൈവമേ ....നീ കാണുന്നില്ലേ .. ഈ മരണത്തില്‍ നിന്ന് ഒരു നിമിഷം എന്നെ ഒഴിവാക്കിത്താ ..എനിക്ക് നിന്നോട് നന്മ ചെയ്യണം .ഒരു കൊലപാതകം ചെയ്യണം .പ്ലീസ് വന്മോര്‍ ചാന്‍സ്സ് ..!

Wednesday, June 15, 2011

"എന്റെ മരണത്തിനു ശേഷം "


ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ മോഹിച്ച ഒരു റോസാപൂ വാങ്ങിത്തരാത്തവര്‍ മരണശേഷം എന്നെ ആണിയില്‍ അടിച്ചു തൂക്കി ചിത്രത്തില്‍ റോസാപ്പുകള്‍ കൊണ്ടു മാലാ ചാര്‍ത്തുന്നു . ആര്‍ക്കുവേണ്ടി ..! . ഗള്‍ഫിലായിരുന്ന അളിയനോട് ആവശ്യപ്പെട്ട അത്തറും ,വെള്ളമുണ്ടും എന്റെ മരണത്തിനുശേഷം മുണ്ടുപുതപ്പിച്ചു അത്തര്‍ തളിക്കുന്നു .എന്തിനു വേണ്ടി ..!കൗമാരനാളില്‍ കുറുക്ക് കഴിക്കിത്തരാന്‍ പറഞ്ഞത്തിന്റെ പേരില്‍ ഓടിച്ചിട്ട്‌ തല്ലിയ മാമ്മ എന്റെ മയ്യത്ത് വേദനയില്ലാതെ കുളിപ്പിക്കുന്നു. ആര് കാണാന്‍ ...! ജീവിച്ചിരുന്നപ്പോള്‍ എന്നെ മണിക്കുറോള്ളം വിശ്രമില്ലാതെ തല്ലിയ പോലീസ് സംഘം എന്റെ മൃതദേഹത്തെ ആദരിക്കാന്‍ ആചാര വെടികള്‍ വെയ്ക്കുന്നു ..ഇതെന്തു ന്യായം ..! ഒരു യാത്രയറിയിപ്പിനുപോലും കാണാത്തവര്‍ ഉച്ചത്തില്‍ തക്ബീര്‍ വിളികളോടെ എന്നെ പരലോകത്തേയ്ക്ക് യാത്രയാക്കുന്നു .. വിചിത്രമീ ലോകം...............കഷ്ടം !!

Wednesday, June 8, 2011

"അതിമോഹം "


എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു ഡോക്ടര്‍യായി തീരുകയെന്നത് നല്ലവരായ രോഗികള്‍ സ്വന്തം ആയൂസ്സിന് വേണ്ടി നെഞ്ചിലിടിച്ച്‌ പ്രാര്‍ഥിച്ചതിനലാകാം....എനിക്ക് അത് ദൈവം നിഷേധിച്ച് , ഈ മരുഭുമിയില്‍ എത്തിച്ചത് .

"ഒരു മടക്കയാത്ര "


ഉമ്മയുടെ കബറടക്കം കഴിഞ്ഞ് മുന്നാം ദിവസം സന്ധ്യയ്ക്ക് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു പക്ഷെ...ഉമ്മ അങ്ങേ ആകാശത്തിലിരുന്നു നോക്കിയിരുന്നിരിക്കാം തിരിച്ചു വിളിക്കാന്‍ , ഒരു ഉരുള ചോറുവാരി തരാന്‍ ,എന്റെ മോനെയെന്നുവിളിച്ചു ചേര്‍ത്തുപിടിക്കാന്‍ ....
പ്രാരാബദ്ധത്തിന്റെ മുള്‍കീരിടവും ചൂടി , അങ്ങകലെ കാണുന്ന ഭാവിയെന്ന മരീചികയും തേടി ഞാന്‍ വീട്ടില്‍ നിന്ന് അകലുമ്പോള്‍ തീര്‍ച്ചയായും ഉമ്മ കരഞ്ഞിരിക്കണം . ഞാന്‍ കാണാത്ത ലോകത്തിരുന്നു നെഞ്ചു ഉരികീരിക്കണം . ആറ് സഹോദരിമാരുടെ അടക്കിപിടിച്ച തേങ്ങലുകള്‍ ഞാന്‍ മാഞ്ഞുകഴിഞ്ഞപ്പോള്‍ മുറവിളികളായിപൊട്ടി വീട്ടിന്റെ നാല് ചുവരിനുള്ളില്‍ തങ്ങി നിന്നിരിക്കാം .വര്‍ഷം പത്തു കഴിഞ്ഞു ഇനി എന്നാണോ എനിക്ക് നാട്ടിലേക്ക് ഒരു മടക്കയാത്ര...!!