ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Thursday, June 10, 2010

"പത്മ തീര്ഥം"

ഹിരണ്യ ഗര്‍ഭ ; സമവര്‍ത്ത താഗ്രേ ഭുത്സ്യ ജാത; പരിതേക ആസിത് സദാധാര പ്രിഥിവിം ദ്യാമു തേമാം; കസ്മെ ദാവായ ഹവിഷാ വിധേമ. ( ആദിയില്‍ ഹിരണ്യ ഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭുമിയെയും , സ്വര്‍ഗ്ഗത്തെയും അതാതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത് . ലോകം മുഴുവന്‍ അവന്റെ കല്പനകള്‍ അനുസരിക്കുന്നു . അതിനാല്‍ അവന്നു മാത്രം ഹവിസ്സ്ര്പ്പിക്കുക ) (ഋഗേദം 10; 121;1) " അവന്‍ നിന്റെ പിതാവല്ലയോ..? നിന്നെ നിര്‍മ്മിച്ചവന്‍ നിന്നെ സൃഷ്ടിച്ചവന്‍ , നിന്റെ പരിപാലകന്‍ " കര്‍ത്താവിനെ സ്തുതിക്കുക...! ആകാശത്തില്‍നിന്നും കര്‍ത്താവിനെ സ്തുതിക്കുക..! . ഉന്നതങ്ങളില്‍ അവനെ സ്തുതിക്കുക..! . ( സങ്കീര്‍ത്തനങ്ങള്‍ 19;1) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന്‌ സമന്‍മാരെ വെക്കുന്നു. അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു. ( വിശുദ്ധ - ഖുറാന്‍ ) ജീവിതത്തിലെ കരുത്താണ് ‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയപെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ , വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ ..!പുറകിലെ കാഴ്‌ചകള്‍ ഭംഗിയായികാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ളശക്തിസംഭരണമാണ്‌. സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചിലഭാരങ്ങള്‍ കരുണാവാരിധിയായ ഈശ്വരന്‍ ‍നല്‌കുന്നുവെന്നേയുള്ളൂ .! ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ.യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില് ‍ സന്തോഷിക്കുകയും ചെയ്യുക. അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല് ‍വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌ അധ്വാനിക്കുകയും ചെയ്യുക . പരാതികളില്ലാതെ ജീവിക്കുക .പറ്റുമെങ്കില്‍ പത്മ തീര്ഥത്തില്‍ മുങ്ങിവരൂ മനസ്സ് ഒന്ന് തണുക്കും..! ഞാനൊന്നു മുങ്ങിട്ടു വരാം

സഖി.

സഖി... നിന്നെ വര്‍ണ്ണിക്കാന്‍ ഞാനൊരു ചങ്ങമ്പുഴയല്ല. സഖി.... നിന്നെ വിവരിക്കാന്‍ ഞാനൊരു ബഷീറല്ല. സഖി..... നിന്നെ രചിക്കാന്‍ ഞാനൊരു എം ടിയുമല്ല. പക്ഷെ .... “ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്. അറിയില്ല ഭാവനയൊന്നുമറിയില്ല ... പക്ഷെ...അഞ്ജാത സ്വപ്നങ്ങളില്‍ നിനക്ക് പൂക്കള്‍കൊണ്ടു അര്‍ച്ചന നടത്തിയതും , കര്‍പ്പൂര ദീപങ്ങള്‍കൊണ്ട് നിന്റെ മനസ്സില്‍ പ്രകാശം പരത്തിയതും, കാര്‍ത്തിക രാത്രിയലെ മഞ്ഞുതുള്ളിയപ്പോലെ ഒഴുകിവന്നതും എനിക്കറിയാം . അടക്കുവാന്‍ നോക്കി ഞാനെന്റെ പ്രണയത്തെ ഹ്രദയവിപഞ്ചികയില്‍ ‍പക്ഷെ....ഒരു മുല്ലപ്പുമോട്ടില്‍ ഒതുങ്ങാതെ അത് ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധംപരത്തി പുക്ഷ്പ്പിച്ചു നില്‍ക്കുന്നു. നീ പ്രണയത്തിന്റെ വഞ്ചി തുഴഞ്ഞു വരും. വരാത്തിരിക്കില്ല. ഒരു നല്ല പുലരിക്കു വേണ്ടി ഞാന്‍ കാത്തിരിക്കാം ..!!!


Friday, June 4, 2010

" വസന്തം"


എന്റെ ജീവിതത്തിലെ മറ്റൊരു നീണ്ട അദ്ധ്യായം കുടി അവസാനിക്കുന്നു . അതില്‍ സന്തോഷവും , അതിലേറെ ദു;ഖവും. ഞാന്‍ സ്നേഹിച്ചപെണും , മാത്രമല്ല വളരെയേറെ മോഹിച്ച പെണുമായ അവള്‍ എന്നെ ചതിക്കുകയിരുന്നു. ഞങ്ങളുടെ പ്രേമം അതിരുകളില്ലാത്ത ലോകത്തില്‍ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയായിരുന്നു. ഏതോ ഒരു ഗ്രിഷ്മത്തിന്റെസന്ധ്യ മഞ്ഞുപ്പോലെ എന്റെ മനസ്സില്‍ പൊയ്തിറങ്ങിയ അവള്‍ക്ക് വാടാത്ത എന്റെ ചിരിപൂക്കളില്‍നിന്നും ഞാന്‍ ഒരു പുവിതല്‍ നല്‍ക്കുന്നു . ആദ്യ സംഗമം വസന്തം വിരിയിച്ച എന്റെ ഓര്‍മ്മക്ക് അവള്‍ക്ക് മാലകോര്‍ക്കാന്‍.... അല്ലയോ... സ്ത്രി വര്‍ഗ്ഗമേ... നിങ്ങള്‍ക്കറിയുമോ ചതി.!! പേരറിയാത്ത മരങ്ങല്‍കിടയിലൂടെ തോളോട് തോല്‍ചേര്‍ന്നു നടക്കുക ഞങ്ങള്‍ക്ക് ആ കാലത്ത് വലിയ രസമായിരുന്നു. പെട്ടന്നായിരുന്നു ആ ദുരന്തം എനിക്ക് വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് . ഒരു കാലി "പേഴ്സ്" . എന്റെ പോകറ്റില്‍ നിന്നും പത്തിന്റെ ഒരു കിറിയ ഡോളര്‍ അതില്‍വെച്ച് ഞാനും അവളും വിണ്ടും നടന്നു. അപ്പോള്‍ അവള്‍ പറയുകയാണ് മുന്ന് ദിവസത്തിന് മുന്‍പ് നഷ്ടപ്പെട്ട അവളുടെ പേഴ്സാണിതെന്നു .അത് മാത്രമോ.! അതിനകത്ത് ഞാന്‍ വെച്ച പത്തിന്റെ കിറിയ ഡോളറും അവളുടെതെന്ന് . ഇങ്ങനെയുമുണ്ടോ സ്ത്രികള്‍ ...? ഇവളെന്നും ഒരു കാലത്തും ഗുണംപിടിക്കില്ല. സത്യം . എന്നാലും ഇപ്പോഴും ഞാന്‍ ഓര്‍കാറു‍ണ്ടു എന്റെ പത്തിന്റെ കിറിയ ഡോളറിനെ.


Wednesday, June 2, 2010

"മോഹം "

പാതി മയക്കത്തിലെ സ്വപ്നമായാണ് നീ ആദ്യം എത്തിയത് . മഴ്കിടക്കുന്ന മനസ്സില്‍ തീര്‍ത്ത വര്‍ണ്ണരാജിയായ് ...... എന്റെ ചിത്രപേടകങ്ങളിലെ പ്രേമത്താളുകളായ് ....പിന്നെ നീയെത്തി നിര്‍നിമേശമായ എന്റെ രാവുകളിലെ വര്‍ണ്ണ ചിത്രങ്ങളായ്......അന്നാണല്ലോ...നീ എന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു പറഞ്ഞത് നിന്നെ ഞാന്‍ സ്നേഹിച്ചു പോയ്ടാ . പിന്നെന്തേ ...! വിടരുവാന്‍ ദാഹിച്ച പുക്കള്‍ മണ്ണില്‍ വീണടിഞ്ഞതുപ്പോലെ കണ്ണില്‍നിന്നും മാഞ്ഞുപോയി....! എന്നിട്ടും ഞാന്‍ നിന്നെ മോഹിച്ചുപോയില്ലേ .. വിധിയുടെ കല്ലറയ്ക്കുള്ളില്‍ അകപ്പെട്ടുപോയ എന്റെ മോഹത്തിന്റെ തിരിനാളം....ആ വരുന്ന കാറ്റില്‍ ജ്വലിക്കുമോ .....അതോ കെടുത്തുമോ..!!!